കേരള ഹെല്ത്ത് ടൂറിസം, ആയുർവേദ ഉച്ചകോടി ഈ മാസം 29, 30 തീയതികളിൽ കൊച്ചിയിൽ.

Kerala Health Tourism and Ayurveda Summit in Kochi

കേരളത്തിന്റെ ആരോഗ്യമേഖലയിലെ ആഗോള സാധ്യതകൾ വിപുലീകരിക്കാൻ ലക്ഷ്യമിട്ട് നടത്തുന്ന കേരള ഹെല്ത്ത് ടൂറിസം, ആയുർവേദ ഉച്ചകോടി എറണാകുളം അങ്കമാലി അഡല്ക്സ് ഇന്റര്നാഷണൽ കണ്വെന്ഷൻ സെന്ററിൽ വെച്ച് നടക്കും.

 കേരളത്തിന്റെ ആയുർവേദ മേഖലക്ക് ആഗോളതലത്തിൽ കൂടുതലൽ ശ്രദ്ധ നേടിക്കൊടുക്കുന്നതിനും ആരോഗ്യരംഗത്തെ മെഡിക്കല് വാല്യൂ ടൂറിസം സാദ്ധ്യതകള് തേടുന്നതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ആറാമത് ആഗോള ആയുർവേദ ഉച്ചകോടിയും 11 -ആമത്തെ കേരള ഹെല്ത്ത് ടൂറിസം പതിപ്പും  ഈ വരുന്ന ഓഗസ്റ്റ് 29, 30 തീയതികളിൽ  എറണാകുളം അങ്കമാലി അഡല്ക്സ് ഇന്റര്നാഷണൽ കണ്വെന്ഷൻ  സെന്ററിൽ വെച്ച് നടക്കും. 

മുഖ്യമന്ത്രി പിണറായി വിജയൻ ഉച്ചകോടി ഓണ്ലൈനിൽ ഉദ്ഘാടനം ചെയ്യും. ആയുഷ് സെക്രട്ടറി രാജേഷ് കൊടേച്ച ഐഎഎസ്, കേരള ടൂറിസം സെക്രട്ടറി ബിജു കെ ഐ എ എസ്, മാലിദ്വീപ് ആരോഗ്യ സഹമന്ത്രി അഹമ്മദ് ഗാസിം എന്നിവർ സംബന്ധിക്കും. 

ഇക്കുറി 18 രാജ്യങ്ങളിലെ പ്രതിനിധികൾ ഉച്ചകോടിയിൽ പങ്കെടുക്കുമെന്ന് ആഗോള ആയുർവേദ ഉച്ചകോടി ചെയർമാൻ ഡോ. സജി കുമാർ പത്രസമ്മേളനത്തിൽ പറഞ്ഞു.  ശ്രീലങ്ക, മാലിദ്വീപ്, പോളണ്ട്, ഫ്രാന്സ്, ബംഗ്ലാദേശ്, ഒമാന്, യുഎഇ, ടാന്സാനിയ, സ്വിറ്റ്സര്ലന്ഡ്, റഷ്യ, നൈജീരിയ, തായ്വാന്, സിംഗപ്പൂര്,കെനിയ, മൗറീഷ്യസ്, ടോഗോ, സൊമാലിയ, യെമന് തുടങ്ങിയ രാജ്യങ്ങളുടെ സാന്നിധ്യം രണ്ടു ദിവസത്തെ ഉച്ചകോടിയിൽ ഉണ്ടാകും. കോവിഡിന് ശേഷം കേരളത്തിലേക്ക് ചികിത്സ തേടി എത്തുന്നവരുടെ എണ്ണത്തില് വര്ദ്ധനവ് ഉണ്ടായിട്ടുണ്ട്. കേരളത്തിന്റെ ആരോഗ്യമേഖലയിലെ മുന്നേറ്റവും ചികിത്സക്ക് ചെലവുകളുടെ കുറവും ലോകത്തെ തന്നെ മികച്ച ആരോഗ്യപ്രവർത്തകരുടെ സാന്നിധ്യവും ഇതിന് കാരണമാണെന്ന് ഡോ. സജി കുമാർ പറഞ്ഞു.

ആഗോള ഹെല്ത്ത് ടൂറിസത്തിൽ കേരളം മികച്ച ഇടമായി മാറിക്കൊണ്ടിരിക്കുകയാണ്. ഈ അവസരത്തിൽ ഇത്തരമൊരു ഉച്ചകോടി കേരളത്തെ ആഗോള മെഡിക്കൽ വാല്യൂ ടൂറിസം ഭൂപടത്തിൽ അടയാളപ്പെടുത്തുന്നതിനു സഹായിക്കുമെന്ന്  കേരള ഹെല്ത്ത് കെയർ പാനൽ കോ കൺവീനർ ഡോ. വി പി ലൂയിസ് പറഞ്ഞു. സംസ്ഥാന സർക്കാർ, കേന്ദ്ര സർക്കാർ, ആയുഷ് മന്ത്രാലയം എന്നിവരുടെ സഹകരണത്തോടെ കോണ്ഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇന്ഡസ്ട്രിയാണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്. 

ആഗോളതലത്തിൽ ആയുർവേദമെന്ന പൗരാണിക ചികിത്സാ രീതി അംഗീകരിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യുന്ന ഒരു കാലഘട്ടമാണ്. ആയുർവേദത്തിന്റെ അനവധി അവസരങ്ങൾ ഉപയോഗിക്കുന്നതിനും ഭാവിയിലെ അതിന്റെ എണ്ണമറ്റ സാദ്ധ്യതകളെക്കുറിച്ചു തല്പരരായവര്ക്ക് ആശയ വിനിമയം നടത്തുന്നതിനും അവരുടെ സംരംഭക ആശയങ്ങൾക്ക് അവസരം ഒരുക്കുന്നതിനും ഈ ഉച്ചകോടി ഉപകരിക്കും. ബ്രാന്ഡിംഗ്, ഗവേഷണം, നിരമിത ബുദ്ധി, സ്റ്റാർട്ട് അപ് എന്നിവയിലൂടെ ആയുർവേദത്തെ മുഖ്യധാരയിലേക്ക് ഉയർത്തുക എന്നതാണ് ഉച്ചകോടിയുടെ തീം. 

80 ഓളം പ്രദർഷകരും 3000 വാണിജ്യ സന്ദർഷകരും കൂടാതെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും രണ്ടു ദിവസത്തെ ഉച്ചകോടിയിൽ പങ്കെടുക്കും. വിദഗ്ദ്ധരുടെയും, ചിന്തകരുടെയും, നേതാക്കളുടെയും ഒരു സംഗമ വേദിയാകും ഈ ഉച്ചകോടി. മെഡിക്കൽ  വാല്യൂ ടൂറിസം, ആയുർ വേദത്തിന്റെ നവീകരണം, ഗവേഷണം, സ്റ്റാര്ട്ടപ്പ് അവസരങ്ങൾ, ആയുർ വേദ ഉല്പ്പന്നങ്ങളുടെ ആഗോള വിപണി തുടങ്ങി നിരവധി സാധ്യതകൾ ഉച്ചകോടിയുടെ ഭാഗമായി ചർച്ച  ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിന്റെ ആരോഗ്യമേഖലയുടെ സംരക്ഷണവും മെഡിക്കൽ വാല്യൂ ട്രാവൽ വിപുലീകരണം, രോഗി ശിശ്രൂഷയുടെ ഭാവി സാദ്ധ്യതകൾ, ആശുപത്രികളിലെ ആരോഗ്യ സംരക്ഷണ നിലവാരം ഉയർത്തുന്നതിനുള്ള ശ്രമങ്ങൾ, ആരോഗ്യമേഖലയിലെ ഇന്ഷുറന്സ് സംബന്ധിയായ വിഷയങ്ങൾ തുടങ്ങി രണ്ടു ദിവസം വിവിധ വിഷയങ്ങളിൽ ചർച്ചകൾ ഉണ്ടാകും. 

കേരള ഹെല്ത്ത് ടൂറിസത്തെ ആഗോള തലത്തിൽ ബന്ധിപ്പിക്കൽ, അതിന്റെ വളർച്ച, ഡിജിറ്റൽ ഹെല്ത്ത് കെയർ,  ഹെല്ത്ത് ഇന്ഫോര്മാറ്റിക്സ്, സൈബർ സെക്യൂരിറ്റി, ടെലിഹെല്ത്ത് ആന്ഡ് ടെലിമെഡിസിൻ, അണുബാധ തടയൽ,  കാർഡിയാക് സയന്സസ് ന്യൂറോ സയന്സസും, ആരോഗ്യ സംരക്ഷണത്തിൽ സുസ്ഥിരമായ നവീകരണം, അന്തര്ദേശീയ രോഗികളുടെ അനുഭവം മെച്ചപ്പെടുത്തുന്നത് സംബന്ധിച്ച് മെഡിക്കൽ ടൂറിസത്തിന് അനുകൂലമായ ഒരു ഇക്കോസിസ്റ്റം വികസിപ്പിക്കുക തുടങ്ങിയ അനവധി വിഷയങ്ങൾ ഈ ഉച്ചകോടി ചർച്ച ചെയ്യുമെന്നും ഭാരവാഹികൾ പറഞ്ഞു.

Comments

    Leave a Comment